29.6 C
Kollam
Friday, March 29, 2024
HomeNewsകാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായം; മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്

കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായം; മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്

കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ ഡി എഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എം എല്‍ എയോട് സ്പീക്കര്‍ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കണം.

പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നു വിളിക്കുന്ന കെ ടി ജലീലിനോട് രാജ്യ സ്‌നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തിന് സമാന്തരമായി മലബാറില്‍ മാപ്പിളസ്ഥാന്‍ വാദമുയര്‍ത്തിയവരുടെ ആത്മീയ പിന്‍ഗാമിയാണ് ഇദ്ദേഹം.ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീല്‍.

ആദ്യം മുസ്ലിം ലീഗിലും പിന്നീട് സി പി എമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീല്‍. മുഗള്‍ രാജാക്കളില്‍ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീല്‍ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളില്‍ പലതും വര്‍ഗ്ഗിയ വിഷം പുരണ്ടതാണ്.

ആസാദ് കാശ്മീര്‍; പ്രതികരിച്ച് കെ.ടി ജലീല്‍


പിണറായി വിജയന്‍ നയിച്ച രണ്ടു കേരള യാത്രകളില്‍ പാര്‍ട്ടി അംഗമല്ലാത്ത ജലീലിനെ ഏഴംഗ ജാഥാ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് സി പി എം പോഷക സംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും എം എല്‍ എ യുമായിരുന്ന മഞ്ഞളാംകുഴി അലിയെ മറി കടന്നുകൊണ്ടായിരുന്നു. അദ്ദേഹത്തിന് മന്ത്രി സ്ഥാനവും നല്‍കിയില്ല.2016 ല്‍ എളമരം കരീമിന് ബേപ്പൂര്‍ സീറ്റ് നിഷേധിച്ചത് കെ ടി ജലീലിന് മന്ത്രി സ്ഥാനം നല്‍കുന്നതിനാണ്. തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നല്‍കിയത്. മന്ത്രിയെന്ന നിലയില്‍ പ്രോട്ടോക്കേള്‍ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്.

ആസാദ് കശ്മീര്‍; കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളില്‍ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments