കശുവണ്ടി വ്യവസായത്തിന്റെ തലസ്ഥാനമായ കൊല്ലം ഇന്ന് ആ അംഗീകാരത്തിൽ നിന്നും അകലുന്നു. വ്യവസായം പാടെ തകരുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. കാഷ്യു കോർപ്പറേഷനും കാപ്പെക്സും പ്രവർത്തിക്കുന്നെങ്കിലും അവയുടെ ആയൂർ ദൈർഘ്യം ഗണിക്കാനാവുന്നില്ല. സ്വകാര്യ മേഖലയിലെ ഫാക്ടറികൾ നാമമാത്രമായാണ് പ്രവർത്തിക്കുന്നത്. അവയിലെ എണ്ണത്തിലുള്ള അനുപാതം തുലോം പരിമിതമാണ്. എണ്ണൂറോളം ഫാക്ടറികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നൂറ്റിപത്തിന് താഴെയാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നത്. സർഫാസി നിയമം വന്നതോടെ സ്വകര്യ കശുവണ്ടി ഫാക്ടറിയുടെ നടത്തിപ്പുകാർ ജീവൻ മരണ പോരാട്ടത്തിലാണ്. ധനകാര്യ സ്ഥാപനങ്ങൾ ഒരു മാനദണ്ഡവുമില്ലാതെ ഇവരെ സർഫാസി നിയമത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയും പീഢിപ്പിക്കുകയുമാണ്. സർക്കാരിനോ കോടതികൾക്കോ ഇതിൽ ഒരു പങ്കു വഹിക്കാനുമാകില്ല. ഫലമോ? :