27.9 C
Kollam
Thursday, April 25, 2024
HomeBusinessസാമ്പത്തിക പ്രതിസന്ധി ; എന്ത് ചെയ്യണമെന്നറിയാതെ സാന്പത്തിക വിദഗ്ദ്ധര്‍

സാമ്പത്തിക പ്രതിസന്ധി ; എന്ത് ചെയ്യണമെന്നറിയാതെ സാന്പത്തിക വിദഗ്ദ്ധര്‍

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനെയും സഖ്യ കക്ഷികളെയും മുട്ടു കുത്തിച്ച് അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം പറഞ്ഞു ഇത് മോദി ഇഫക്ട് തന്നെ. എന്നാല്‍ ഇന്ന് ഈ മോദി ഇഫക്ടിന് മാറ്റ് കുറ‍ഞ്ഞിരിക്കുകയാണ്. ചെറുതായല്ല ,വലുതായി  തന്നെ.

രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും രൂക്ഷമാണ് എന്ന് പ്രധാനമന്ത്രിയുടെ എക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ അംഗം ഷമിക രവി വരെ പറഞ്ഞിട്ടും അത് ചെവി കൊള്ളാന്‍ മോദി മന്ത്രി സഭ കൂട്ടാക്കിയില്ല. ഇന്നിതാ

രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത് 12.5 ലക്ഷം കോടി രൂപ. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണ് ഈ പറഞ്ഞത്.

മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച് 1,41,15,316.39 കോടി രൂപയാണ് രാജ്യത്തു ആകെ നിക്ഷേപമായുള്ളത്.സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍ പോകുന്നത് വിദേശ ഫണ്ട് കുറയാനും കോര്‍പറേറ്റ് ലാഭം ദുര്‍ബലമാകാനും കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കനുസരിച്ച് 28,260.50 കോടി രൂപയുടെ ഓഹരിയാണ് മോദിസര്‍ക്കാരിന്റെ വരവിനു ശേഷം വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍
രാജ്യത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നു തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയാണിത്. ഈ റിപ്പോര്‍ട്ടുകളെ കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്,

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ ജി.എസ്.ടി വരുമാനത്തെയാണ് ബാധിക്കുക.

വ്യവസായ മേഖലയെ പ്രതിസന്ധി ആഴത്തില്‍ ബാധിച്ചതാണ് വരുമാനം കുറയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 10% വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 6.4% വളര്‍ച്ച മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളു.

ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ജി.എസ്.ടി വഴി ഒരു ലക്ഷം കോടി രൂപ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. തുടര്‍ന്നുള്ള മാസങ്ങളില്‍ അതിന് സാധിച്ചിട്ടില്ല. ഓരോ മാസവും കുറഞ്ഞ് വരികയാണ്. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്ന് കണക്കുകൂട്ടുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് അറിയാമായിട്ടും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് മോദി അടക്കമുള്ള ഭരണകക്ഷി നേതാക്കളും മന്ത്രിമാരും വെടി പൊട്ടിക്കുന്നത്. സന്പത്ത് വ്യവസ്ഥ കൂപ്പുകുത്തിയിട്ടും മുന്‍ കരുതല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ റക്ഷ്യ , യുഎഇ അടങ്ങുന്ന രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സമയം കണ്ടെത്തുകയാണ് പ്രധാനമന്ത്രി മോദി.

- Advertisment -

Most Popular

- Advertisement -

Recent Comments