27.4 C
Kollam
Saturday, July 27, 2024
HomeNewsCrimeനടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്; പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ച്

മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ അയച്ചതാണ് കേസിന് ആധാരം. എന്നാല്‍ ക്രൈാംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ 2019ല്‍ കാണാതായെന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോണ്‍ ജോര്‍ജീന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്‌ക്രീന്‍ ഷോട്ട് അയച്ചത് ഷോണ്‍ ജോര്‍ജിന്റെ ഐ ഫോണില്‍ നിന്നാണെന്നാണ് കണ്ടെത്തില്‍. ഈ ഫോണ്‍ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ഈരാട്ടുപേട്ടയിലെ വീട്ടിലും പിസി ജോര്‍ജിന്റെ ഓഫീസിലും പരിശോധന നടന്നു.

റെയ്ഡില്‍ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഐപാഡും കൊണ്ടുപോകാനാകില്ലെന്ന് പിസി ജോര്‍ജ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോണ്‍ 2019 ല്‍ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താന്‍ കോട്ടയം എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നതായും പിസി ജോര്‍ജ് വ്യക്തമാക്കി.

ദിലീപിനെ പൂട്ടണം എന്ന പേരില്‍ നിര്‍മ്മിച്ചിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബി സന്ധ്യ ഐപിഎസ്, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ് എന്നിവരും ഏതാനും മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങള്‍ ചേര്‍ന്നിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിര്‍മ്മിച്ചാതണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈാംബ്രാഞ്ച് പറയുന്നത്. ബൈജു കൊട്ടാരക്കരയുടെ പരാതയില്‍ വ്യാജരേഖ നിര്‍മ്മിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് അന്വേഷണം.

- Advertisment -

Most Popular

- Advertisement -

Recent Comments